മുപ്പത്തിയാറ് വയസ്സ് മാത്രമുള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ അപടകത്തിൽ മരണപ്പെടുന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ കല്ലറയ്ക്ക് അടുത്ത് നിന്ന് കരയും അങ്ങനെയിരിക്കെ ടെക്സസയിൽ മഞ്ഞുകാലം വന്നു കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല.പിന്നീട് വേനൽകാലമായി എന്നിട്ടും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല
ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചുകാണും ആ അമ്മ ഓർത്തു.ചൂടുകാലം ആയതിനാൽ സ്മശാനം മുഴുവൻ മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതി ചെന്ന ആ അമ്മ ഒന്ന് ഞെട്ടി തൻ്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്ന് നല്ല പച്ചപ്പോടെ നിൽക്കുന്നു ബാക്കി എല്ലാ സ്ഥലവും ഉണങ്ങി നിൽക്കുന്നു എല്ലാം ദൈവത്തിന്റെ അത്ഭുദം ആണെന്ന് കരുതിയ ആ അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ട് ഞെട്ടി ആരോ തന്റെ മകന്റെ കല്ലറ നനയ്ക്കുന്നു അതുകൊണ്ടാണ് അവിടെ പുല്ലുകൾ വളർന്ന് മനോഹരമായി നിൽക്കുന്നത് ആ അമ്മ അടുത്ത് ചെന്ന് അയാളോട് കാര്യം തിരക്കി അയാൾ പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ് എന്റെ ഭാര്യാ ഒരു വർഷം മുന്നേ മരിച്ചു അവളെ കാണാതിരിക്കാൻ കഴിയാത്തത് കൊണ്ട് ഞാനും എന്നും ഇവിടെ വരും അപ്പോഴാണ് നിങ്ങളെ ശ്രദ്ധിച്ചത് എന്നും വന്ന് മകനോട് വിശേഷങ്ങൾ പറയുന്നത് കണ്ടപ്പോൾ വളരെ സങ്കടവും സന്തോഷവും തോന്നി വേറെ ആരും ഇങ്ങനെ വരാറില്ല വല്ലപ്പോഴും വന്ന് തങ്ങളുടെ കടമ തീർത്ത് പോകും.