തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയില്‍ നടി ആനിയും വിധുബാലയും; സംഭവം കണ്ടോ? പൊളിച്ചടുക്കി ആരാധകര്‍.

മുൻകാല നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ ഏറെ ശ്രദ്ധ നേടിയിട്ടുള്ള പരിപാടിയാണ്. സെലിബ്രിറ്റികളെ എത്തിച്ചുള്ള ചാറ്റ് ഷോയും കുക്കിങ്ങുമാണ് ആനീസ് കിച്ചൺ. കഥയല്ലിത് ജീവിതം എന്ന മറ്റൊരു ജനപ്രിയ ജനപ്രിയ ഷോയുടെ അവതാരക നടി വിധുബാലയാണ്. ദമ്പതിമാർ തമ്മിലുള്ള കലഹങ്ങൾ വിചാരണ ചെയ്യുന്ന പരിപാടിയാണിത്. വിധുബാലയുടെയും ആനിയുടെയും ചിന്താഗതികളിലെ പഴമയും പഴക്കം ചെന്ന ആശയങ്ങളുമൊക്കെ പലപ്പോഴും ട്രോളുകളിൽ നിറയാരുമുണ്ട്. പല താരങ്ങളും ആനി പറയുന്നത്തിനോട് യോജിക്കുമെങ്കിലും നവ്യ നായരും നിമിഷ സജയനും ആനിയെ തേച്ചൊട്ടിക്കുന്ന വിഡിയോകളും ട്രോളുകളും ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ആനിയും വിധുബാലയും ഒന്നിച്ചെത്തിയ എപ്പിസോഡിനെക്കുറിച്ചുള്ള കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മൂവീസ് സ്ട്രീറ്റിൽ രജിത് ലീല രവീന്ദ്രൻ എഴുതിയതാണിത്. ഇവരുടെ ആണ്മക്കൾക് വിവാഹാലോചന പരസ്യം കൊടുക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ അമ്മായിഅമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് നല്ലതാണു എന്നാണ് രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമ താരമായ ആനിയുമായി സ്മസാരിക്കുന്നു. എന്റെ ‘അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം. പെണ്ണായാൽ അറപ്പു പാടില്ല. കൊച്ചുങ്ങളെയും പാവങ്ങളെയും നോക്കണം, ടോയ്ലറ്റ് കഴുകണം. പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ നോക്കി എടുക്കരുത്. പെണ്ണായാൽ ഒരു കഷ്ണവും ഇഷ്ടമല്ലെന്ന് പറയരുത്. എന്തും ഇഷ്ടപെടരുത്. കാരണം പെണ്ണ് നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറുമ്പോൾ അവിടെ ഫ്രുസ്ട്രേറ്റഡ് ആവാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും. ഏത് കേട്ട ആനി സന്തോഷത്തോടെയും ആവേശത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറയ്ക്കും മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഏതു കേട്ടപ്പോൾ ഈ ഉപദേശങ്ങൾ എല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലം അത്യാവശ്യമാണെന്നും വിധുബാല ഒന്നുകൂടെ പ്രസ്ഥാപിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്കു മക്കളായി പെൺകുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന്. രുചിയറിയാതെ ഭക്ഷണം കഴിക്കണമെന്ന് ഏത് അമ്മയാണ് ഇന്നത്തെ കാലത്തു മകളോട് പറയുക. അതല്ല ഇവർക്കു ആൺ മക്കളാണ് ഉള്ളതെങ്കിൽ അവര്ക് കല്യാണാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിഅമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർകെങ്കിലും ഒക്കെ ഉപകാരം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *