സ്ത്രീധന പീ,ഡ,നങ്ങളുടെയും സ്ത്രീധന മ,ര,ണ,ങ്ങളുടെയും വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത്. എന്നാൽ വളരെയധികം അമ്പരപ്പിക്കുന്ന ഒരു വാർത്ത ഇപ്പോൾ എത്തുകയാണ്. സ്ത്രീധനത്തിനെതിരെ വാതോരാതെയുള്ള വാക്കുകൾ അല്ല പ്രവൃത്തിയിലാണ് കാര്യം. അത് തെളിയിക്കുന്ന ഒരു മാതൃകയാണ് ആലപ്പുഴയിൽ നിന്നുള്ള ഈ വാർത്ത. സതീഷ് സത്യൻ്റെയും ശ്രുതി രാജിൻ്റെയും വിവാഹവേദിയിൽ നടന്നത് കണ്ട് അതിഥികൾ ആകെ അമ്പരക്കുകയായിരുന്നു.
നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി സത്യൻ, ജി. സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ് സത്യൻ. വധു ശ്രുതിരാജ് നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ.രാജേന്ദ്രൻ, പി.ഷീല ദമ്പതിമാരുടെ മകളും.വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ വരൻ്റെയും, വധുവിൻ്റെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
50 പവൻ്റെ ആഭരണങ്ങളാണ് ശ്രുതിക്ക് വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയത്. സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് ശ്രുതി വിവാഹത്തിനെത്തി.തുടർന്ന് വിവാഹം മംഗളകരമായി നടന്നു. ശ്രുതിയുടെ കൈപിടിച്ച് കല്യാണമണ്ഡപം വലംവയ്ക്ക വെ സതീഷ് പ്രിയതമയോട് പറഞ്ഞു. നമുക്ക് താലിമാല മാത്രം മതി. ശ്രുതിക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയ്യിലും ഓരോ വള കൂടി ആവാം. ഇത് കേട്ട് ശ്രുതിക്കും അഭിപ്രായ വ്യത്യാസം ഉണ്ടായില്ല.
50 പവനിൽ ഇവ ഒഴികെ ബാക്കി ആഭരണങ്ങൾ ശ്രുതിയും, സതീഷും ഊരിയെടുത്തു.തുടർന്ന് വധു അണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും ൽ ത്യനും ചേർന്ന് എസ്എൻഡിപി ശാഖാ യോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിൻ്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. എല്ലാം പെണ്ണിൻ്റെ അച്ഛനമ്മമാരെ ഏൽപിച്ച് സതീഷ് പറഞ്ഞു. എനിക്ക് പൊന്നും പണവും വേണ്ട. ഇവളാണ് ധനം. വൻകരഘോഷത്തോടെയാണ് വരൻ്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവർ സ്വീകരിച്ചത്. സ്ത്രീധനം വാങ്ങില്ലെന്ന് മുൻപേ തീരുമാനം എടുത്തതാണ്.
സ്ത്രീധനം വാങ്ങില്ലെന്ന് പറയുന്നവർ പോലും നിറയെ സ്വർണ്ണമണിഞ്ഞെത്തുന്ന വധുവിനെയാണ് സ്വീകരിക്കുന്നത്. ഇത്തരം പ്രവണതകൾക്ക് മാറ്റം വരണമെന്നും സതീഷ് പറയുന്നു. നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്.
ഒരു സഹോദരിയുമുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ ന,ഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിനിടയിലാണ് സതീഷ് സത്യൻ്റെയും ശ്രുതിരാജിൻ്റെയും വിവാഹം മാതൃകയാവുന്നത്. പെണ്ണ് കാണാൻ എത്തിയപ്പോൾ തന്നെ സ്വർണ്ണവും വസ്തുവകകളും വേണ്ടെന്ന് സതീഷ് അറിയിച്ചിരുന്നു. എന്നാലും പെണ്ണ് സ്വർണ്ണം ധരിക്കുമെന്ന് അറിയുമായിരുന്നതുകൊണ്ട് തങ്ങളുടെ ശാഖാ സെക്രട്ടറിയെ സതീഷ് സ്വർണ്ണം തിരിച്ച് നൽകുമെന്ന് അറിയിക്കുകയായിരുന്നു.