ഇന്നലെയാണ് ട്രാൻസ്ജെൻ്റർ ആക്ടിവിസ്റ്റായ അനന്യയെ ഫ്ലാറ്റിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. റെനേ മെഡിസിറ്റിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പിഴവുണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് അനന്യ ജീവനൊടുക്കിയതെന്നും കൂട്ടുകാർ ആരോപിച്ചിരുന്നു. റെനേ മെഡിസിറ്റിയിലെ ഡോക്ടർ അർജുൻ അശോകനെതിരെ 5 ദിവസം മുൻപ് അനന്യ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ റെനേ മെഡിസിറ്റിയുടെ വിശദീകരണം എത്തിയിരിക്കുകയാണ്. അനന്യയുടെ മ,ര,ണ,ത്തി,ൽ ദു:ഖം രേഖപ്പെടുത്തിയാണ് റെനേ മെഡിസിറ്റിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘ഡോക്ടർ അർജുൻ അശോകനും തങ്ങൾക്കുമെതിരെ അപവാദ പ്രചരണങ്ങളാണ് നടക്കുന്നതെന്നാണ് റെനേ മെഡിസിറ്റി പറയുന്നത്. ഞങ്ങൾക്ക് ചികിത്സാപിഴവ് പറ്റിയിട്ടില്ല. താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗിക അവയവം ലഭിച്ചില്ലെന്ന പരാതി അനന്യ ഉന്നയിച്ചിരുന്നു.
കൂടാതെ മൂത്രം ഒഴിക്കുമ്പോൾ ചിതറി തെറിക്കുന്നുവെന്ന പരാതിയും ഉന്നയിക്കുകയുണ്ടായി.പരിശോധനയ്ക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും, അനന്യയുടെ ശാ,രീ,രി,ക പ്രത്യേകതകളാൽ ശസ്ത്രക്രിയയിലൂടെ നിർമ്മിച്ച ലൈം,ഗി,ക അവയവത്തെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടു പോയതിനാൽ കൊഴുപ്പ് വച്ച് ലൈം,ഗി,കാ,വ,യ,വ,ത്തിനുള്ള ബാ,ഹ്യ,ഭം,ഗി കൂട്ടുന്നതിനു വേണ്ട ചികിത്സയും നിർദേശിച്ചു.
എസ് ആർ എസ് ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായേക്കാവുന്ന ഇപ്രകാരമുള്ള തുടർ ചികിത്സകളെപ്പറ്റി അനന്യയെപ്പോലെ ഒരു വ്യക്തിപൂർണ്ണമായും ബോധവതി ആയിരുന്നു. എന്നാൽ ഇത് ചികിത്സാ പിഴവെന്ന രീതിയിൽ അനന്യ പരാതി നൽകുകയും വൻതുക നൽകണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു.
എന്ന വിശദമായി പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ് അനന്യ ആരോപിച്ചതു പോലുള്ള യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും അവരുടെ ചികിത്സയിൽ ഉണ്ടായിട്ടില്ലെന്നും അവർക്ക് അപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തുകയും അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
അനന്യയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ അത്യാവശ്യമായി തുടർ ചികിത്സകൾ നൽകാമെന്ന് മാനേജ്മെൻ്റ്റ് വാഗ്ദാനം ചെയ്തുവെന്നും, എന്നാൽ അനന്യയുടെ മറ്റു ചില ആവശ്യങ്ങൾ അംഗീകരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ലെന്നും അതിന് യാതൊരു വിധ ബാധ്യകളുംതങ്ങൾക്കില്ലെന്ന് ബോധ്യപ്പെടുത്തിയെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു.ഇതിന് പിന്നാലെആശുപത്രിയെയും ഡോക്ടറെയും അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അധികൃതർ പറയുന്നു.