തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മ,രി,ച്ച, നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ ഗായത്രീ ദേവിയുടെ മ,ര,ണം, കൊ,ല,പാ,ത,കം, എന്ന് തെളിഞ്ഞു. ഗായത്രിയെ പള്ളിയിൽ കൊണ്ടുപോയി താലി കെട്ടിയതും സ്നേഹം നടിച്ചതും വക വരുത്താനായിരുന്നു എന്നാണ് സൂചന. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്.
കൂടെ മുറി എടുത്ത പ്രവീൺ ഉച്ചയോടെ കൊല്ലം പരവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രി -യെ ശ്വാസം മുട്ടിച്ചാണ് കൊ,ല,പ്പെ,ടു,ത്തിയതെന്ന് പ്രതി പ്രവീൺ പോലീസിനോട് സമ്മതിച്ചു. വാക്ക് തർക്കത്തിനിടയിലാണ് കൊ,ല,പാ,ത,കം നടന്നത്. യുവതിയുടെ മൃതദേഹം ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി,
പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിലുള്ള ഹോട്ടൽ മുറിയിൽ ഗായത്രീദേവിയെ മ,രി,ച്ച, നിലയിൽ കണ്ടെത്തിയത്. 107 -ആം നമ്പർ മുറിയിൽ സ്ത്രീ മ,രി,ച്ച,തായി ഹോട്ടൽ റിസപ്‌ഷനിലേക്ക് പന്ത്രണ്ടര യോടെ അജ്ഞാത ഫോൺ കോൾ എത്തി. ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി മുറി തുറന്നു.
കട്ടിലിലായിരുന്നു ഇരുപത്തിനാല് വയസ്സുകാരിയായ ഗായത്രിയുടെ മൃതദേഹം മല്പിടുത്തതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. വായിൽ നിന്ന് നുരയും പാതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മ,ര,ണം, എന്ന് സംശയം. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിയന്നക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പോലീസിന് പരാതി ലഭിച്ചിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് മ,ര,ണ,വാർത്ത എത്തിയത് ഇന്നലെ പ്രവീണാണ് മുറിയെടുത്തത്. പന്ത്രണ്ടുമണിയോടെ ഗായത്രിയും എത്തി എന്നാണ് പോലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തു പോയെങ്കിലും പിന്നീട് തിരികെ വന്നില്ല കൊല്ലം പരവൂര് പോലീസിൽ കീഴടങ്ങിയ പ്രവീണിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.
തിരുവനന്തപുരത്തെ ജോയ് ആലുക്കാസ് ജീവനക്കാരായിരുന്നു ഇരുവരും എട്ട് മാസം മുമ്പ് ഗായത്രി ജോലി നിറുത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റി. പ്രവീൺ തമിഴ്‌നാട്ടിലേക്ക് പോവുന്നതിന് മുമ്പാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. അതിന് മുമ്പ് ഏതോ ഒരു പള്ളിയിൽ വെച്ച് താലിയും കെട്ടി. ഇതിന് ശേഷമാണ് കൊ,ല,പാ,ത,കം, നടത്തിയത്.
വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട് ഗായത്രി -യുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് വിവരം പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജൂവലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം.
പ്രവീണും ഗായത്രിയും പള്ളിയിൽ വെച്ച് താലി കെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. പ്രവീൺ തന്നെയാണ് ഗായത്രിയുടെ മരണ വിവരം വിളിച്ചറിയിച്ചത് എന്നാണ് സൂചന.