പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ പോയ പതിനഞ്ചു വയസ്സുകാരി ഇരുപത്തി ഒന്നുകാരനുമായി വിവാഹിതയായി. വിവാഹം കഴിച്ച ഇരുപത്തി ഒന്നുകാരനായ സിദ്ധേ ശക്തർ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിദേയയാക്കി. മസ്ക്കാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്നും പോലീസ് പറഞ്ഞു.
സെൻട്രൽ മുംബയിൽ പഠിച്ചിരുന്ന പെൺകുട്ടി ബന്ധുവായ മറ്റൊരു വിദ്യാർത്ഥിക്ക് ഒപ്പമാണ് പരീക്ഷ എഴുതാൻ പോയത്.ഒപ്പം ഉണ്ടായിരുന്ന കുട്ടി വൈകിട്ട് 3.30 -ന് വീട്ടിൽ തിരിച്ചു എത്തി എങ്കിലും പെൺകുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാ പിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി താനും കാമുകനും വിവാഹിതരായി എന്നും വീട്ടുകാരോട് വെളിപ്പെടുത്തി ഇവർ നേരത്തെ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
സെൻട്രൽ മുംബയിൽ പഠിച്ചിരുന്ന പെൺകുട്ടി ബന്ധുവായ മറ്റൊരു വിദ്യാർത്ഥിക്ക് ഒപ്പമാണ് പരീക്ഷ എഴുതാൻ പോയത്.ഒപ്പം ഉണ്ടായിരുന്ന കുട്ടി വൈകിട്ട് 3.30 -ന് വീട്ടിൽ തിരിച്ചു എത്തി എങ്കിലും പെൺകുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാ പിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി താനും കാമുകനും വിവാഹിതരായി എന്നും വീട്ടുകാരോട് വെളിപ്പെടുത്തി ഇവർ നേരത്തെ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.