യുവാവിനെ തട്ടി.ക്കൊ.ണ്ടുപോ.യി കൊ.ല.പ്പെ.ടു.ത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ നിധി(27)യെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ സ്വദേശമായ ഗാസിയബാദ് ഗോവിന്ദപുരത്തുനിന്നാണ് നിധിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍(സ്പെഷ്യല്‍ സെല്‍) ജസ്മീത് സിങ് പറഞ്ഞു. 2015-ല്‍ സാഗര്‍ എന്ന യുവാവിനെ ത.ട്ടി.ക്കൊ.ണ്ടു.പോയി കൊ.ല.പ്പെ.ടു.ത്തി.യ കേസിലെ പ്രതിയാണ് നിധി. കേസില്‍ അറസ്റ്റിലായ യുവതിക്ക് 2018-ല്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങിയത്. നിധിയുടെ ഭര്‍ത്താവ് രാഹുല്‍ ജാട്ടും ഇതേ കൊ.ല.ക്കേ.സി.ല്‍ പ്രതിയാണ്. ഇയാള്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. രോഹിത് ചൗധരി, അങ്കിത് ഗുര്‍ജാര്‍ തുടങ്ങിയ കുപ്രസിദ്ധ ഗു.ണ്ട.ക.ളുമായി അടുത്ത ബന്ധമുള്ളയാളാണ് രാഹുല്‍. നേരത്തെ മൂന്ന് കൊ.ല.ക്കേ.സു.കളിലും വ.ധ.ശ്ര.മ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.
2015 ഏപ്രില്‍ ഒന്നിനാണ് രാഹുലും നിധിയും അടക്കം ഒമ്പതുപേര്‍ ചേര്‍ന്ന് സാഗര്‍ എന്ന യുവാവിനെ ത.ട്ടി.ക്കൊ..ണ്ടു.പോ.യത്. ഡല്‍ഹിയിലെ ജി.ടി.ബി. എന്ക്ലേവില്നിന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പതിലേക്കാണ് ഇവര്‍ യുവാവിനെ ത.ട്ടി.ക്കൊ.ണ്ടു.പോയത്. അവിടെവെച്ച് ട്രക്ക് കയറ്റി യുവാവിനെ കൊ.ല.പ്പെ.ടു.ത്തു.ക.യാ.യിരുന്നു.സംഭവം അ.പ.ക.ട.മ.ര.ണ.മാ.ണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊ.ല.പാ.ത.ക.മാ.ണെന്ന് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
തന്റെ സഹോദരിയുമായി സാഗറിന് സൗഹൃദമുണ്ടായിരുന്നതാണ് കൊ.ല.പാ.ത.ക.ത്തിന് കാരണമായതെന്നാണ് നിധി പോലീസിന് നല്കിയ മൊഴി. നിധിയുടെ സഹോദരി ആരതിയും സാഗറും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ നിധിയും രാഹുലും എതിര്‍ത്തു. പക്ഷേ, ഇവരുടെ എതിര്‍പ്പുകള്‍ മറികടന്ന് ആരതി സാഗറുമായുള്ള സൗഹൃദം തുടര്‍ന്നു. വിവാഹത്തിന് ശേഷവും ആരതി സാഗറുമായി സൗഹൃദം സൂക്ഷിക്കുന്നതും ഇവര്‍ തമ്മില്‍ നേരിട്ടുകാണുന്നതും പതിവായിരുന്നു. ഇതോടെയാണ് യുവാവിനെ കൊ.ല.പ്പെ.ടു.ത്താ.ന് തീരുമാനിച്ചതെന്നായിരുന്നു നിധിയുടെ മൊഴി.