തമിഴ്‌നാട് വെല്ലൂരിൽ ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു അച്ഛനും മകളും ദാരുണമായി മ,രി,ച്ചു.വീട്ടു വരാന്തയിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റുഡിയോ ഉടമ വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ എന്ന നാല്പത്തി ഒൻപത് വയസ്സുകാരനും മകൾ മോഹനപ്രീതി എന്ന പതിമൂന്ന് വയസ്സുകാരിയുമാണ് മ,രി,ച്ച,ത്.
വെല്ലൂരിലെ സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മകൾ മോഹനപ്രീതി. വീട്ടുവരാന്തയിൽ തൻറെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച് കിടന്നുറങ്ങിയതായിരുന്നു ദുരൈവർമയും മകളും. ജനലുകളില്ലാത്ത ആസ്പറ്റോസ് മേൽക്കൂരയോടുകൂടിയ ചെറിയ രണ്ട് മുറിവീടാണ് ഇവരുടേത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്ന്നിബാത ഉണ്ടാവുകയായിരുന്നു.
തൊട്ടടുത്ത് നിറുത്തിയ മറ്റൊരു ബൈക്കിനും വീടിനും തീ പിടിച്ചു.ആളിപ്പടരുന്ന തീയും പുകയും കാരണം ദുരൈവർമക്കും മകൾക്കും പുറത്തുവരാനാകാതെ മുറിക്കുള്ളിൽ കുടുങ്ങി.സമീപ വാസികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി എങ്കിലും ഫലമുണ്ടായില്ല. ശ്വാസം മുട്ടിയാണ് ഇരുവരും മ,രി,ച്ച,ത്. ഷോർട്ട്സർക്കിയുട്ടാവാം അപകട കാരണമെന്ന് കരുതുന്നു. പഴയ സോക്കറ്റിലാണ് ഈ സ്‌കൂട്ടറിന്റെ ചാർജ് പ്ലഗ്ഗ് ചെയ്തിരുന്നത്.